2019 മേയ് 9, വ്യാഴാഴ്‌ച

രാമന്റെ കത്ത്

         സ്നേഹം നിറഞ്ഞ പൂരപ്രേമികളും ആനപ്രാന്തന്മാരും അറിയാൻ ഇപ്രാവശ്യം പൂരവിളംബരത്തിനു എന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതല്ല.വയസ്സായി വരികയല്ലേ ഒരു കണ്ണിനു തീരെ കാഴ്ച ഇല്ല്യ പോരാത്തതിന് നീര് വറ്റിയിട്ടും ഇല്ല്യ.ഈ നേരത്ത് പൂരത്തിൽ പങ്കെടുത്താൽ എനിക്കും നിങ്ങൾക്കും അത് ദോഷമാകുകയേ ഉള്ളു.അടുപ്പിച്ചു കൊല്ലങ്ങളോളം നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റാൻ ഈയുള്ളവനാണ് യോഗമുണ്ടായിരുന്നത്.ആ ഗജരാജ പ്രൗഢിയോട് കൂടി നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുമ്പോൾ രാജാവിന്റെ ഒരു ഗെറ്റ് അപ്പ് ഉണ്ടായിരുന്നു.

         പിന്നെ എന്റെയത്ര തലയെടുപ്പും തുമ്പി കൈ ഒക്കെ ഏതു കൊശവന്മാർക്കുണ്ടിവിടെ ആ ഒരു കാര്യത്തിൽ ഞാൻ തന്നെയല്ലേ ഒന്നാമത്.ഇപ്രാവശ്യം ഞാനില്ലെന്നു കരുതി നിങ്ങൾ വിഷമിക്കേണ്ട.അടുത്ത പ്രാവശ്യം പൂർവാർധികം ശ്കതിയോടെ എന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കാം.

    എനിക്ക് 54 വയസ്സ് കഴിഞ്ഞിരിക്കുന്നു 1984 ഇൽ ബീഹാറിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയതാണ് .ഇതിനിടക്കെ 13 പേരെ കൊന്നെന്നും ഒരു ശ്രുതി കേൾക്കുന്നു.അത് സത്യമാണ്.പക്ഷെ എന്നെ പടക്കം പൊട്ടിച്ചു അക്രമാസക്തൻ ആക്കിയതിന്റെ പേരിലാകും ഞാൻ അങ്ങനെ ചെയ്തു കൂട്ടിയിട്ടുണ്ടാകുക.കണ്ണിനു തീരെ കാഴ്ച കുറവായതിനാൽ എങ്ങോട്ടു ഓടണമെന്നു എനിക്കൊരു നിശ്ചയം ഇണ്ടാവില്ല.അതിനിടയിൽ പെട്ട് പോയതാകാ ഈ 13 പേര്.അല്ലാതെ ഒരാളെ മനഃപൂർവം കൊല്ലാൻ എനിക്ക് സാധിക്കില്ല.ബീഹാറി ആണേലും ഞാനത്ര എരപ്പാളി അല്ല.ഇപ്പോൾ ഞാൻ കേരളത്തിന്റെ പുത്രനാണ് അതുകൊണ്ടു തന്നെ നിങ്ങളും എന്റെ സ്വന്തക്കാരാണ്.ഏഷ്യയിലെ  തന്നെ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ആന എന്ന അഹങ്കാരം ഒന്നും എനിക്കില്ലാട്ടോ.തെക്കേ ഗോപുര നട തുറന്ന് പൂരവിളമ്പരം അറിയിക്കാനായി ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരുമ്പോൾ ചില കുരുത്തം കെട്ടവന്മാർ എന്റെ കണ്ണിലേക്കു വെളിച്ചം അടിച്ചു പോട്ടം പിടിക്കാറുണ്ട്.എനിക്കതു തീരെ താല്പര്യം ഇല്ല.എന്റെ അടുത്തു അങ്ങനെ വല്ലവരെയും കണ്ടാൽ  ഞാൻനല്ല  ചാമ്പ് ചാമ്പും.

      നല്ലവരായ മൃഗസ്നേഹികളോട് എനിക്ക് കാട്ടിലേക്ക് പോകാൻ ആഗ്രഹം  ഉണ്ടായിട്ടല്ല അവിടത്തെ കാട്ടുകൊമ്പന്മാരുടെ കുത്തേറ്റു ചാകണ്ടല്ലോന്ന് കരുതിയിട്ടാണ്.നിങ്ങള്ക്ക് ഇത്രേം സ്നേഹം നിറഞ്ഞു തുളുമ്പുന്നുണ്ടെങ്കിൽ ഞാനും എന്റെ 700 കൂടപ്പിറപ്പുകളെയും ഒരു എലെഫന്റ്റ് പാർക്ക് ഉണ്ടാക്കി സ്വയ്‌ര്യ വിഹാരം നടക്കാൻ ഏർപ്പാടുണ്ടാക്കണം.വന്നു കാണുന്നവർക്കു കാണുകേം ആവാലോ.ഇതിന്റെ പേരിൽ ഇനി സമരമുറകളോ അക്രമരാഷ്ട്രീയമോ വേണ്ട ആനയില്ലാതെ എന്ത് പൂരം ഇഷ്ട്ടാ.,ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.



                  എന്ന്
    ഏകഛത്രാധിപതി
രാമൻ

1 അഭിപ്രായം: