ആറടി രണ്ടിഞ്ചു
ജീവിതത്തിൽ
നേടിയെടുത്താൽ നശിക്കാത്തത് നല്ല സൗഹൃദങ്ങൾ മാത്രമാണ്.അതുകൊണ്ട് തന്നെ
എനിക്കും ഒരുപാട് നല്ല സുഹൃത്തുക്കളെ സുഹൃത്തിൽ നിന്നും കിട്ടിയിട്ടും
ഉണ്ട്.

ചില സുഹൃത്തുക്കള തൃശൂർ വരുമ്പോ എന്നെ കാണാൻ വരാറുണ്ട്.ഈ തൃശൂർ പൂരത്തിനും സുഹൃത്തിൽ നിന്ന് എനിക്ക് ഒരു ഗെസ്റ്റ് ഉണ്ടായിരുന്നു....നിങ്ങള്കേവർക്കും സുപരിചിതനായ സ്മിനെഷ് രവിന്ദ്രൻ.3 മണിക്ക് വരാം എന്ന് പറഞ്ഞ ആളെ കാണാതായപ്പോൾ ഫോണ്‍ വിളിച്ചു ..ഒരു മണിക്കൂർ മുന്നേ പുറപെട്ടു എന്നായിരുന്നു മറുപടി ...ന്ന 2 മനിക്ക്കൂർ മുന്നേ പുറപ്പെടാൻ പറഞ്ഞു ഞാൻ ഫോണ്‍ വേച്ചു.4 മണി ആയപ്പോൾ അരപിരി സ്മിനെഷ് രവിന്ദ്രൻ ലാൻഡ് ചെയ്തു.ചാറ്റിലൂടെ പരിചയം ഉണ്ടെങ്കിലും നേരിട്ട് കാണുന്നത് ഇത് ആദ്യമാണ്.താഴേക്ക് ഇറങ്ങി വരാൻ എന്നോട് പറഞ്ഞതാ ഞാൻ പോയില്ല.മര്യാതകേട് കാണിച്ചതല്ല ..എനിക്ക് കാലു വേദന ആയതു കൊണ്ടാ പോകാതിരുന്നത്.ഓഫീസിനുള്ളിലേക്ക് വന്നു കയറിയ സ്മിനെഷിനെ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടിയോ ..ഹേയ്...ഞെട്ടിയതല്ല ....ന്റെ ദേവി ...ഒരു ആറടി രണ്ടിഞ്ചു ഹൈറ്റ് ഉള്ള ഒരു മനുഷ്യൻ.സംശയം ധൂരികരിക്കാനായി വീണ്ടും ചോദിച്ചു ...സ്മിനെഷ് രവിന്ദ്രൻ തന്നെ അല്ലെ ....മറുപടി അതെ എന്ന് തന്നെ ആയിരുന്നു.വന്നപാടെ കയറി ഇരിക്ക്യാൻ പറഞ്ഞു .നിന്ന് സംസാരിക്കാൻ ഇനി ഏണി അന്വേഷിച്ചു പോകണ്ടേ ...അതുകൊണ്ട് അതിനു മുതിര്ന്നില്ല .കഴിക്ക്യാൻ ന്തെലും ഓർഡർ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ട എന്നായിരുന്നു മറുപടി.ന്നാലും വന്ന സ്ഥിതിക്ക് ഒരു വടയും കോഫിയും കഴിച്ചു പോകാം എന്ന് പറഞ്ഞു .ഓർഡർ ചെയ്തെങ്കിലും വട കഴിഞ്ഞിരുന്നു.അത് സ്മിനെഷിന്റെ ഭാഗ്യകേട് ...വരുന്ന എല്ലാ സുഹൃത്തുക്കള്ക്ക് എന്തെകിലും ഞാൻ വാങ്ങി കൊടുക്കാറുണ്ട്.



ഒരു ഗിഫ്റ്റ് ഞാൻ ഉണ്ടാക്കി വെച്ചിരുന്നു .ഗിഫ്റ്റ് കയ്യിൽ കൊടുത്തപ്പോൾ വല്ല ബാധയാണോ എന്നായിരുന്നു ചോദ്യം. തുറന്നു നോക്കി ബാധ അല്ലാന്നു ഉറപ്പു വരുത്തി.തിരിച്ചു എനിക്കും കിട്ടി ഇങ്ങോട്ട് രണ്ടു ഗിഫ്റ്റ്.ഒരു പീപ്പിയും പിന്നെ ചിരിക്കുന്ന ഒരു ബുദ്ധ പ്രതിമയും .ഗിഫ്റ്റ് ആര്ക്കും കൊടുക്കാതിരിക്കാൻ പ്രതിമയുടെ പിറകിൽ എന്റെയും ആ അരപിരിയുടെയും പേര് കോറി വരച്ചിട്ടുണ്ടായിരുന്നു.പച്ചവെള്ളം കൊടുത്ത് പറഞ്ഞയക്കേണ്ടി വന്നതിൽ വിഷമം ആയെങ്കിലും അടുത്ത തവണ ഇതിനു പകരം വീട്ടാം എന്ന് പറഞ്ഞു ആ ആറടി രണ്ടിന്ച്ചുള്ള അജാനബാഹു ...സ്മിനെഷ് രവിന്ദ്രൻ ഞങ്ങളുടെ ഓരോ ഫോട്ടോയും എടുത്തു 4.45 നു അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി ...ഇനിയും വരണം ട്ടാ ഗടി ....പച്ചവെള്ളം വേണ്ടുവോളം ഇനിയും സ്റ്റോക്ക് ചെയ്യാം ട്ടാ ....!!!
"ആശ്വാസങ്ങളുടെ നീർചാലുകലാനെന്റെ സൗഹൃദങ്ങൾ ...
കാട്ടുപാതകളിലൂടെയും മലംചെരുവുകളിലൂടെയും ഒഴുകിയെത്തി ഒരു ജലാശയമായി മുൻപിലതു പരാന്നു കിടക്കുന്നു.അതിലൂടെ ഒരു ഒഴുക്കായി ഞാനും...!
എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഞാനീ ജലാശയത്തിൽ കുടഞ്ഞിടുന്നു.ഒരു അത്താണിയായി എല്ലാം ഏറ്റു വാങ്ങുന്ന ആ സൌഹൃദത്തിന്റെ നനവിൽ ഞാൻ ശാന്തമായി ഒഴുകുന്നു."
ചില സുഹൃത്തുക്കള തൃശൂർ വരുമ്പോ എന്നെ കാണാൻ വരാറുണ്ട്.ഈ തൃശൂർ പൂരത്തിനും സുഹൃത്തിൽ നിന്ന് എനിക്ക് ഒരു ഗെസ്റ്റ് ഉണ്ടായിരുന്നു....നിങ്ങള്കേവർക്കും സുപരിചിതനായ സ്മിനെഷ് രവിന്ദ്രൻ.3 മണിക്ക് വരാം എന്ന് പറഞ്ഞ ആളെ കാണാതായപ്പോൾ ഫോണ്‍ വിളിച്ചു ..ഒരു മണിക്കൂർ മുന്നേ പുറപെട്ടു എന്നായിരുന്നു മറുപടി ...ന്ന 2 മനിക്ക്കൂർ മുന്നേ പുറപ്പെടാൻ പറഞ്ഞു ഞാൻ ഫോണ്‍ വേച്ചു.4 മണി ആയപ്പോൾ അരപിരി സ്മിനെഷ് രവിന്ദ്രൻ ലാൻഡ് ചെയ്തു.ചാറ്റിലൂടെ പരിചയം ഉണ്ടെങ്കിലും നേരിട്ട് കാണുന്നത് ഇത് ആദ്യമാണ്.താഴേക്ക് ഇറങ്ങി വരാൻ എന്നോട് പറഞ്ഞതാ ഞാൻ പോയില്ല.മര്യാതകേട് കാണിച്ചതല്ല ..എനിക്ക് കാലു വേദന ആയതു കൊണ്ടാ പോകാതിരുന്നത്.ഓഫീസിനുള്ളിലേക്ക് വന്നു കയറിയ സ്മിനെഷിനെ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടിയോ ..ഹേയ്...ഞെട്ടിയതല്ല ....ന്റെ ദേവി ...ഒരു ആറടി രണ്ടിഞ്ചു ഹൈറ്റ് ഉള്ള ഒരു മനുഷ്യൻ.സംശയം ധൂരികരിക്കാനായി വീണ്ടും ചോദിച്ചു ...സ്മിനെഷ് രവിന്ദ്രൻ തന്നെ അല്ലെ ....മറുപടി അതെ എന്ന് തന്നെ ആയിരുന്നു.വന്നപാടെ കയറി ഇരിക്ക്യാൻ പറഞ്ഞു .നിന്ന് സംസാരിക്കാൻ ഇനി ഏണി അന്വേഷിച്ചു പോകണ്ടേ ...അതുകൊണ്ട് അതിനു മുതിര്ന്നില്ല .കഴിക്ക്യാൻ ന്തെലും ഓർഡർ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ട എന്നായിരുന്നു മറുപടി.ന്നാലും വന്ന സ്ഥിതിക്ക് ഒരു വടയും കോഫിയും കഴിച്ചു പോകാം എന്ന് പറഞ്ഞു .ഓർഡർ ചെയ്തെങ്കിലും വട കഴിഞ്ഞിരുന്നു.അത് സ്മിനെഷിന്റെ ഭാഗ്യകേട് ...വരുന്ന എല്ലാ സുഹൃത്തുക്കള്ക്ക് എന്തെകിലും ഞാൻ വാങ്ങി കൊടുക്കാറുണ്ട്.
ഒരു ഗിഫ്റ്റ് ഞാൻ ഉണ്ടാക്കി വെച്ചിരുന്നു .ഗിഫ്റ്റ് കയ്യിൽ കൊടുത്തപ്പോൾ വല്ല ബാധയാണോ എന്നായിരുന്നു ചോദ്യം. തുറന്നു നോക്കി ബാധ അല്ലാന്നു ഉറപ്പു വരുത്തി.തിരിച്ചു എനിക്കും കിട്ടി ഇങ്ങോട്ട് രണ്ടു ഗിഫ്റ്റ്.ഒരു പീപ്പിയും പിന്നെ ചിരിക്കുന്ന ഒരു ബുദ്ധ പ്രതിമയും .ഗിഫ്റ്റ് ആര്ക്കും കൊടുക്കാതിരിക്കാൻ പ്രതിമയുടെ പിറകിൽ എന്റെയും ആ അരപിരിയുടെയും പേര് കോറി വരച്ചിട്ടുണ്ടായിരുന്നു.പച്ചവെള്ളം കൊടുത്ത് പറഞ്ഞയക്കേണ്ടി വന്നതിൽ വിഷമം ആയെങ്കിലും അടുത്ത തവണ ഇതിനു പകരം വീട്ടാം എന്ന് പറഞ്ഞു ആ ആറടി രണ്ടിന്ച്ചുള്ള അജാനബാഹു ...സ്മിനെഷ് രവിന്ദ്രൻ ഞങ്ങളുടെ ഓരോ ഫോട്ടോയും എടുത്തു 4.45 നു അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി ...ഇനിയും വരണം ട്ടാ ഗടി ....പച്ചവെള്ളം വേണ്ടുവോളം ഇനിയും സ്റ്റോക്ക് ചെയ്യാം ട്ടാ ....!!!
"ആശ്വാസങ്ങളുടെ നീർചാലുകലാനെന്റെ സൗഹൃദങ്ങൾ ...
കാട്ടുപാതകളിലൂടെയും മലംചെരുവുകളിലൂടെയും ഒഴുകിയെത്തി ഒരു ജലാശയമായി മുൻപിലതു പരാന്നു കിടക്കുന്നു.അതിലൂടെ ഒരു ഒഴുക്കായി ഞാനും...!
എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഞാനീ ജലാശയത്തിൽ കുടഞ്ഞിടുന്നു.ഒരു അത്താണിയായി എല്ലാം ഏറ്റു വാങ്ങുന്ന ആ സൌഹൃദത്തിന്റെ നനവിൽ ഞാൻ ശാന്തമായി ഒഴുകുന്നു."