ഞാനൊരു പാവം തൃശ്ശൂര്കാരി.ഏട്ടന്റെ ചീത്ത കേട്ട് തുടങ്ങിപോയ ഒരു സംരംഭം അതാണ് കരിവള.ഞാൻ പാവമാണോ അല്ല്യോന്നു ഇനി നിങ്ങള്‍ തന്നെ തീരുമാനിക്ക്
2016 ഒക്‌ടോബർ 5, ബുധനാഴ്‌ച
കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല
വളരെ അപ്രതീക്ഷിതമായി കടന്നു വന്നവരാണ് എന്റെ ചില സുഹൃത്തുക്കൾ.എന്നെ അടുത്തറിയാവുന്ന എന്റെ മനസ്സെന്താണെന്നു അറിയാവുന്നവർ.അവരെ ഞാൻ സുഹൃത്തെന്നതിലുപരി മനസ്സിൽ കൊണ്ട് നടക്കുന്നു .....അതായിരിക്കാം നിർവചിക്കാൻ പറ്റാത്ത ആ ബന്ധം.മറ്റുള്ളവർക്ക് എങ്ങനെയാണെന്ന് അറിയില്ല.ചിലപ്പോഴൊക്കെ പറഞ്ഞത് അനുസരിക്കാതെ ഒത്തിരി തവണ ചീത്ത കേട്ടിട്ടുണ്ടെങ്കിലും ആ ശാസനകൾ എല്ലാം ഒരു സുഖമായിരുന്നു.ഇത്തവണ അത് കാര്യമായിപ്പോയി അതിന്റെ പേരിൽ ആ ബന്ധത്തിന്റെ ഏട് തന്നെ കീറി കളയണമായിരുന്നോ ...? സ്വന്തമല്ലെന്നു അറിയാം എങ്കിലും .....എങ്കിലും വേണ്ടായിരുന്നു ........ജന്മ ബന്ധത്തെക്കാൾ കർമ്മ ബന്ധത്തിനാണ് സ്ഥാനമുള്ളതു എന്ന് എനിക്കറിയാം.സുഹൃത്തിന്റെ പരിമിതികളില്‍ നിന്നും സാഹോദരങ്ങളുടെ അധികാരത്തിലേക്ക് മാറ്റപ്പെട്ട ബന്ധങ്ങളുമുണ്ട്...അതുപോലെ എനിക്ക് എന്റേത് മാത്രമായി തോന്നിയ വിരലിൽ എണ്ണാവുന്ന കുറച്ചു ഏട്ടന്മാർ എനിക്കുണ്ടെന്ന വിശ്വാസം പാടെ തകരരുതെന്നു കാലത്തിനോട് കേണപേക്ഷിക്കുന്നു.കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലെന്നു അറിയാം എന്നിരുന്നാലും ഏട്ടന്മാർക്ക് ഈ അനിയത്തിയുടെ ക്ഷമാപണം .....!!!